Thursday, November 5, 2009

തിണ്ണമിടുക്ക്‌

തിണ്ണമിടുക്ക്‌

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു കുടുംബ വഴക്കിന്റെ ഒത്തുതീര്‍പ്പു നടക്കുകയായിരുന്നു.ഭാര്യയും ഭര്‍ത്താവും വേറെ വീടുവെച്ചുമാറിതാമസിക്കട്ടെ എന്ന സി.ഐ സാറിന്റെ നിബന്ധന ഇരു വീട്ടുകാരും അംഗീകരിച്ചു.ഉടനെ ഭര്‍ത്താവിന്റെ അച്ഛന്‍ അടുത്ത പ്രശ്‌നത്തിനു തിരികൊളുത്തി. "സാറേ അവന്‌ അവന്റെ പേരില്‍ തന്നെ ഞാന്‍ കൊടുത്ത വീടിനോട്‌ ചേര്‍ന്ന പത്ത്‌ സെന്റെ്‌ പറമ്പുണ്ട്‌ അവന്‌ അവടത്തന്നെ പെര വെക്കാലോ" അയാള്‍ അതു പറഞ്ഞ്‌ മുഴുമിച്ചില്ല അവള്‍ ഇടക്കു കയറി പറഞ്ഞു "വേണ്ട സാറെ അതു വേണ്ട....അതെന്തായാലും ശരിയാകില്ല.എന്റെ ഷെയറില്‍ പെരവെക്കണം അല്ലെങ്കില്‍ പെരക്കുള്ള സ്ഥലം വേറെ വാങ്ങണം.എന്തായാലും ഇവരെ നാട്ടിലേക്ക്‌ ഞാനില്ല സാറേ............ ""അതെന്താ........................ "സി.ഐ സാര്‍ അവരോടായി ചോദിച്ചു." ഇവരീകാണുംപോലൊന്നുമല്ല സാറേ.അവടെത്തിയാല്‍ ഇവരൊക്കെ മാറും സാറേ...... ""ആണോടോ" സി.ഐ സാര്‍ അയാളെ നോക്കി."ഇല്ല സാറേ ഇനി എന്റെ ഭാഗത്തുനിന്നൊരു പ്രശ്‌നവുമുണ്ടാകില്ല "അയാള്‍ തികച്ചും ശാന്തനായി പറഞ്ഞു."വേണ്ട സാറേ അവടെത്തിയാല്‍ ഇയാള്‌ മാറും ............. സ്വന്തം വീടും വീട്ടുകാരും നാടും നാ്‌ടുകാരും അടുത്തുള്ളപ്പം തിണ്ണമിടുക്ക്‌ കാട്ടാലോ...?ഒന്നുകില്‍ എന്റെ വീടിനടുത്ത്‌ അല്ലെങ്കില്‍ രണ്ടു പേരുടെ ഷെയറും വിറ്റ്‌ വേറൊരു സ്ഥലത്ത്‌.അതു മതി സാറേ.......... അവള്‍ കൃത്യമായ്‌ നിബന്ധന വെച്ചു.തര്‍ക്കം പിന്നേയും തുടര്‍ന്നു. ബാക്കി ഭാഗം കേള്‍ക്കാനെനിക്കായില്ല അപ്പോഴേക്കും മറ്റെന്തോ ഡ്യൂട്ടിക്കായി എനിക്കവിടെ നിന്നും പോകേണ്ടി വന്നു.

Wednesday, October 7, 2009

ഇച്ഛാശക്തി

ഇച്ഛാശക്തി
ഒരിക്കല്‍ ക്ഷീണിതയായ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു." കായികമായി ഒരിക്കലും സ്‌ത്രീക്ക്‌ പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക്‌ എന്താണൊരു നിവൃത്തി ".എന്നോടതു ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ തീഷ്‌ണഭാവം എന്നെ അത്ഭുതപ്പെടുത്തി.ഞാന്‍ അവരോടായ്‌ ഇപ്രകാരം സംസാരിച്ചു." കായിക ശക്തിയാണോ അടിമത്തം നിര്‍ണ്ണയിക്കുന്നത്‌? അങ്ങനെയെങ്കില്‍ ആനയല്ലേ കാടുഭരിക്കേണ്ടത്‌.മനുഷ്യരിലാണെങ്കില്‍ ബോഡിബ്യുല്‍ഡേഴ്‌സ്‌ അല്ലേ അതുചെയ്യേണ്ടത്‌.കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത്‌ കായികബലംകൊണ്ടാണോ...?മനുഷ്യര്‍ക്കുവേണ്ടത്‌ പട്ടിയുടെ ഇച്ഛാശക്തിയാണ്‌.നമ്മുക്ക്‌ നേരെ കുതിച്ചു വരുന്ന പട്ടിയെ കാണുമ്പോള്‍ ജീവനും കൊണ്ട്‌ നാം ഓടുകയോ അതിന്റെ അധികാരപരിധിയില്‍ നിന്നും മാറി നില്‌ക്കുകയോ ചെയ്യും.കേവലം പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന പട്ടി അമ്പത്‌ കിലോവിലേറെ ഭാരം വരുന്ന നമ്മളെ ഓടിക്കുന്നത്‌ കായികശക്തികൊണ്ടല്ല മറിച്ച്‌ അതിന്റെ ഇച്ഛാ ശക്തികൊണ്ടാണ്‌.ഇല്ലാത്തതിനെക്കുറിച്ച്‌ കേഴാതെ ഉള്ളതുപയോഗിക്കനും അതിലഭിമാനിക്കാനുമല്ലേ നാം പഠിക്കേണ്ടത്‌ ?

Thursday, October 1, 2009

നിയോഗം

നിയോഗം

2009 -ലെ ജില്ലാ പോലീസ്‌ സ്‌പോട്‌സ്‌ മീറ്റിനോടനുബന്ധിച്ച്‌ നിയമാനുസൃതം ഗ്രൗണ്ടില്‍ അണിനിരന്നതായിരുന്നു ഞാനും.മൂന്നു വിഭാഗങ്ങളായാണ്‌ മത്സരം.ഓരോ ടീമിനും ഓരോ ക്യാപ്‌റ്റന്‍മാര്‍ വേണം.ആമ്‌ഡ്‌ റിസേര്‍വ്വ്‌ വിഭാഗത്തിന്റെ ക്യാപ്‌റ്റന്‍ ഞാന്‍ അണിചേര്‍ന്ന ടീമിനടുത്തെത്തി പതാകയുമായി നിന്നു.ആരും പതാക വാങ്ങിയില്ല.അല്ലെങ്കില്‍ പതാക വാങ്ങാന്‍ ആര്‍ക്കാണ്‌ അര്‍ഹത എന്ന്‌ എല്ലാവരും ഒരു നിമിഷം അങ്കലാപ്പിലായി.എനിക്ക്‌ ആ ബോധം പോലും ഉണ്ടായില്ല .കാരണം വനിതാ പോലീസുകാര്‍ക്ക്‌ അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലല്ലോ. പെട്ടന്നാണ്‌ ആമ്‌ഡ്‌ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ ജോര്‍ജൂട്ടിസാര്‍ പതാകയുമായി നില്‍ക്കുന്ന പോലീസുകാരനോടായി പതാക വിനയയുടെ കൈയ്യില്‍ കൊടുക്ക്‌ എന്നു പറഞ്ഞത്‌. ഞാനുടനെ തിരിഞ്ഞ്‌ അണിനിരന്ന പോലീസുകാരെ ശ്രദ്ധിച്ചു. ആകെ ടീമിലെ സ്‌റ്റേറ്റ്‌ താരം ഞാന്‍ മാത്രമായിരുന്നു.അഭിമാനത്തോടെ ഞാന്‍ ആ പതാക ഏറ്റു വാങ്ങി.എനിക്കു വന്നു ചേര്‍ന്ന ആ ചുമതല എന്നില്‍ തന്നെ നിലനിര്‍ത്തും എന്നു വിശ്വസിക്കാന്‍ എനിക്ക്‌ സ്‌പോട്‌സു ദിവസം മാര്‍ച്ചു പാസ്റ്റിന്റെ സമയം വരെ കാത്തിരിക്കേണ്ടി വന്നു.ഏതു നിമിഷവും ആ പതാക ഒരു പോലീസു കാരനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ മുന്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.ഏഴു വര്‍ഷം മുമ്പ്‌ അതേഗ്രൗണ്ടില്‍ വെച്ചു തന്നെയായിരുന്നു തലേ ദിവസം വരെ മാര്‍ച്ചുപാസ്റ്റ്‌ പരിശീലനം നടത്തിയ എന്നെ അന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(ഇന്ന്‌ ഡി.വൈ.എസ്‌.പി)ആയിരുന്ന ദിവാകരന്‍ സാര്‍ വിനയ മാറിനില്‌ക്ക്‌ പെണ്ണുങ്ങളൊന്നും മാര്‍ച്ചുപാസ്റ്റിനു വേണ്ട എന്നു പറഞ്ഞധിക്ഷേപിച്ച്‌ ഒരു വലിയ ഗ്രൂപ്പില്‍ നിന്നും ഓടിച്ചത്‌.അന്ന്‌ നാണംകെട്ട്‌ ഡിസിപ്ലിന്‍ എന്ന കുന്തമുനയില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിച്ച്‌ സ്റ്റേറ്റ്‌ മീറ്റിലേക്ക്‌ സെലക്ഷന്‍ കിട്ടി ആ വര്‍ഷത്തെ സ്റ്റേറ്റ്‌ പോലീസ്‌ മീറ്റില്‍ (കണ്ണൂരില്‍ വെച്ച്‌)പങ്കെടുത്തതും.വയനാട്ടില്‍ വെച്ചേ ഏറ്റ മുറിവുമായാണ്‌ കണ്ണൂരിലും എത്തിയത്‌.അവിടെവച്ചും പെണ്ണുങ്ങള്‍ മാര്‍ച്ചുപാസ്റ്റിനുവേണ്ട എന്ന്‌ അല്‌പനായ ടീമിന്റെ മാര്‍ഷല്‍ കല്‌പിച്ചു.എന്തുകൊണ്ട്‌ എന്ന എന്റെ ചോദ്യം അന്നവിടെ അമ്പരപ്പുണ്ടാക്കി."യൂണിഫോം വെള്ള പാന്റെും നീല സ്ലീവലെസ്‌ ബനിയനുമാണ്‌.നിങ്ങള്‍ക്കതിടാന്‍ പറ്റുമോ ?. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യത്തിന്‌ ഞാനും അതേ ധാര്‍ഷ്ട്യത്താല്‍ മറുപടി കൊടുത്തു. " ധരിക്കാം സാര്‍ പിന്നെ ബ്രാ കണ്ടു എന്നു പറഞ്ഞ്‌ നിങ്ങള്‌ പ്രശ്‌നമുണ്ടാക്കാഞ്ഞാല്‍ മതി""നിങ്ങള്‍ എത്ര പേരുണ്ടാകും" ? അയാള്‍ എന്നെ തോല്‍പ്പിക്കാനെന്ന വണ്ണം ചോദിച്ചു."ഞങ്ങള്‍ മൂന്നു പേര്‍" ഞാനുത്തരം പറഞ്ഞു. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങളെ മാര്‍ച്ചു പാസ്റ്റില്‍ നില്‌ക്കാന്‍ അനുവദിച്ചു. തുടര്‍ന്ന്‌ എല്ലാം പ്രശ്‌നങ്ങളായി .വനിതാപോലീസുകാരുടെ പോയിംന്റെിനും ഏമാന്മാര്‍ അയിത്തം കല്‌പിച്ചു.വനിതാപോലീസുകാരുടെ പോയിംന്റെുകള്‍ പരിഗണിക്കാതെ ട്രോഫികള്‍ വിതരണം ചെയ്‌തു.ആ ട്രോഫി അസാധുവാക്കണമെന്നുപറഞ്ഞ്‌ ഞാന്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്‌തെങ്കിലും അതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരത്തിയ കോടതി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ വനിതാപോലീസുകാരോട്‌ അനീതിചെയ്‌തിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ വനിതാപോലീസുകാരുടെ പോയിംന്റെുകൂടി പരിഗണിക്കണമെന്ന്‌ ഉത്തരവിടുകയും ചെയ്‌തു.കേവലം ഒരാള്‍ ചോദ്യം ചെയ്‌തതുകൊണ്ടുമാത്രമാണ്‌ മുപ്പതു വര്‍ഷത്തിലധികമായി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ തുടര്‍ന്നുവന്നൊരു വിഡ്ഡിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്‌.അതിന്റെ പേരില്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെില്‍ നിന്നും എന്നെ പിരിച്ചു വിട്ടവര്‍ തന്നെ ഇന്ന്‌ ഒരു ടീമിന്റെ അമരക്കാരിയാകാനും എന്നോട്‌ ഉത്തരവിട്ടത്‌ വിധിയുടെ നിയോഗം തന്നെ ആയിരിക്കാം.

Wednesday, September 23, 2009

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

നിഷ്‌കളങ്കരാണ്‌പിടിക്കപ്പെടുംവരെ.

Thursday, September 17, 2009

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)
ചോദ്യം No.12 ആലപ്പുഴ ഹരിപ്പാടുനിന്നും ഏകദേശം അറുപത്‌ വയസ്സുതോന്നിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായ മേഥിനിചേച്ചി.) വിനയാ വിനയ ഇങ്ങനെ ഈ വേഷത്തില്‍ നില്‌ക്കുന്നതുകൊണ്ട്‌ വിനയയുടെ അടുത്തേക്കടുക്കാനും വിനയയെ ശ്രവിക്കാനും സ്‌ത്രീകള്‍ മടിക്കുന്നുണ്ട്‌.അതുകൊണ്ടു തന്നെ ഒരു മാറ്റത്തിനുള്ള സാധ്യത വിനയ കുറക്കുകയല്ലേ...?
ഉത്തരം:--വര്‍ഷങ്ങളോളം താങ്കളെപ്പോലുള്ളവര്‍ ഇപ്പറയുന്ന സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ അവര്‍ക്കിഷ്ടമുള്ളതു പറയാനും വേണ്ടിവന്നാല്‍ അവര്‍ക്കൊന്നു കെട്ടിപ്പിടിക്കാനും പാകത്തിലുള്ള വേഷവിധാനത്തില്‍ തന്നെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ,ഉപദേശങ്ങളുമെല്ലാം നടത്തിയിട്ട്‌ ഈ സ്‌ത്രീകളില്‍ എന്തു മാറ്റം വരുത്താനാണ്‌ താങ്കളെപ്പോലുള്ളവര്‍ക്കായത്‌ ?എന്റെ പൂര്‍വ്വീകരായ സ്‌ത്രീ പ്രവര്‍ത്തകരില്‍ നിന്ന്‌ മാതൃകയാക്കാന്‍ പറയത്തക്ക ഒന്നും കാണാഞ്ഞിട്ടാണ്‌ ഞാന്‍ എന്നെത്തന്നെ മാതൃകയാക്കേണ്ടി വന്നത്‌.
ചോദ്യം No.13 (സ്ഥലം കണ്ണൂര്‍ ജില്ലയിലെ ബക്കളം ഏകദേശം 35 വയസ്സു പ്രായം തോന്നിക്കുന്ന യുവതി) ഞങ്ങള്‍ മിക്കവരും വിവാഹിതരാണ്‌.ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും നോക്കി വൂട്ടുപണികളുമെടുത്ത്‌ സന്തോഷത്തോടും സംതൃപ്‌തിയോടും കൂടിതന്നെ വീട്ടുപണികളുമെടുത്ത്‌ കഴിഞ്ഞു കൂടുന്നു.വിനയ പറയും പ്രകാരമുള്ള ജീവിതം ഞങ്ങളഅ# ആഗ്രഹിക്കുന്നില്ലെങ്കിലോ...?
ഉത്തരം:-- ഈ ചാണകകുണ്ട്‌ നിങ്ങള്‍ക്ക്‌ സുഖവും സന്തോഷവും സമാധാനവും സംതൃപ്‌തിയും എല്ലാം തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ തന്നെ കഴിയണം.ആരും കഷ്ടപ്പെട്ട്‌ അതില്‍ നിന്ന്‌ കയറിവരണമെന്ന്‌ ഞാന്‍ പറയില്ല.ഞാന്‍ എന്റെ കാര്യമാണ്‌ പറയുന്നത്‌.
ചോദ്യംNo.14 സ്ഥലം ആലപ്പുഴ ഏകദേശം 50 വയസ്സു പ്രായം തോന്നുന്ന മധ്യവയസ്‌കന്‍) നിങ്ങളുടെ ഈ ക്ലാസും കേട്ട്‌ സ്‌ത്രീകളെല്ലാം വീട്ടില്‍ പോയി പെരുമാറാന്‍ തുടങ്ങിയാല്‍ പുറത്ത്‌ പാളവെച്ച്‌ കെട്ടേണ്ടിവരും(സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ആര്‍ത്ത്‌ ചിരിക്കുന്നു)
ഉത്തരം:-- (സ്‌ത്രീകളെ നോക്കി)നിങ്ങള്‍ക്കെങ്ങിനെ ചിരിക്കാന്‍ കഴിയുന്നു?നിങ്ങളുടെ അഭിമാനത്തെ ഇത്രയേറെ അവഹേളിച്ച അദ്ദേഹത്തിന്റെ പരിഹാസം കേട്ട്‌ നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിഞ്ഞു? (എല്ലാവരുടെ ചിരിയും മങ്ങി) സ്‌ത്രീകളെ നോക്കി----നിങ്ങളെല്ലാവരും തിരിച്ചു പറയിന്‍ താങ്കളുടെ വീട്ടിലെ സ്‌ത്രീകളെപ്പോലെ എല്ലാ സ്‌ത്രീകളും കൊടിച്ചിപ്പട്ടികളല്ലെന്ന്‌. ( സ്‌തീകളുടെ ഭാവം പെട്ടന്നുമാറി അവരൊന്നിച്ച്‌ അയാള്‍ക്കുനേരെ വിരല്‍ ചൂണ്ടി.(പുരുഷന്മാരുടെ മുഖവും മങ്ങി.)
ചോദ്യം No.15 (സ്ഥലം പത്തനംതിട്ട ഏകദേശം 25 നും 30 നും ഇടയില്‍ പ്രായം മതിക്കുന്ന യുവാവ്‌) വിനയാ... നിങ്ങളുടെ ഈ ക്ലാസ്‌ പുരുഷന്മാര്‍ കൂടി കേള്‍ക്കേണ്ടതല്ലേ...?ഇന്നീ ക്ലാസില്‍ വന്നിരിക്കുന്നതിലധികവും സ്‌ത്രീകളാണ്‌.സ്‌ത്രീകള്‍ അനുഭവിക്കുന്ന അടിമത്തം ഇല്ലാതാക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കേണ്ടവര്‍ പുരുഷന്മാരല്ലേ....?
ഉത്തരം:-- ജന്മിയുടെ ഔദാര്യമല്ല കുടിയാന്റെ മോചനം.ജന്മിത്തത്തിനെതിരെ ബോധവത്‌ക്കരണം നടത്തേണ്ടത്‌ ജന്മിയെയല്ല.അതിന്റെ പരിണിതഫലം അനുഭവിക്കുന്ന കുടിയാനെത്തന്നെയാണ്‌.ജമ്‌നിത്തത്തിന്റെ ക്രൂരത അനുഭവിക്കുന്നത്‌ കുടിയാനാണ്‌.സ്‌ത്രീ രാവിലെ കിടക്കയില്‍ ചായ കൊണ്ടുത്തരേണ്ടതില്ല എന്ന്‌ പുരുഷന്‍ ചിന്തിക്കുമ്പോഴല്ല മറിച്ച്‌ അങ്ങനെ ചെയ്യേണ്ടതില്ല എന്ന്‌ സ്‌ത്രീ ചിന്തിക്കുമ്പോഴാണ്‌ അടിമത്തത്തെകുറിച്ചവള്‍ മനസ്സിലാക്കാന്‍ തുടങ്ങി എന്നനുമാനിക്കേണ്ടത്‌.സ്‌ത്രീയുടെ മോചനം അവളുടെ അഭിമാനബോധത്തില്‍ നിന്നും ഉരുത്തിരിയേണ്ട ചിന്തയാണ്‌.

Tuesday, September 15, 2009

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)
ചോദ്യം No.10 നിങ്ങളെ കണ്ടിട്ട്‌ ആണോ പെണ്ണോ എന്ന്‌ മനസ്സിലാകുന്നില്ലല്ലോ അതിനെപ്പറ്റി എന്തു പറയുന്നു(സ്ഥലം തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌)ഉത്തരം :--എന്തിനാണ്‌ തിരിച്ചറിയിക്കുന്നത്‌ ?ഞാന്‍ വ്‌നയയാണെന്ന്‌ അറിയുന്നവര്‍ അറിഞ്ഞാന്‍ പോരേ.......?പിന്നെ ആ വിനയ പെണ്ണാണെന്ന്‌ അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ.......? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ........?
ചോദ്യം No.11 (സ്ഥലം .ഏറ്റുമാനൂര്‍.ഒരു കൂട്ടം പുരുഷന്മാരുമായി വാഗ്വേദത്തിലേര്‍പ്പെട്ടിരിക്കേ അവരിലൊരാള്‍) വിനയാ......... ഞങ്ങളെല്ലാവരുംവിവാഹം കഴിച്ചവരാണ്‌.കമ്മലും മാലയും ധരിച്ച്‌ മുടിനീട്ടി വളര്‍ത്തി സാരിയുടുക്കുന്നവരെയാണ്‌ ഞങ്ങള്‍ക്കിഷ്ടം.അപ്രകാരം തന്നെയുള്ളവരെ തന്നെ വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കുകയും ചെയ്യുന്നു.അപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തത പുലര്‍ത്തുന്ന വിനയയുടെ ജീവിതം........?
ഉത്തരം :--സന്തോഷം. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു. ഞാന്‍ എന്റെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു.

Wednesday, September 9, 2009

www.manukallikad.com ലോകം: ക്ലാസ്സിലെ ചോദ്യങ്ങള്‍

VINAYAYUTE LOKAM ... വിനയയുടെ ലോകം: ക്ലാസ്സിലെ ചോദ്യങ്ങള്‍