Friday, February 17, 2012

വിചിത്രം

വിചിത്രം
യാതൊരു മുന്‍ധാരണയുമില്ലാതെയാണ് ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം ഡോക്ടര്‍ മിനിയുടെ വീട്ടിലെത്തിയതും ഒരു ദിവസം അവിടെ കഴിയേണ്ടി വന്നതും.പിറ്റേ ദിവസം കാലത്ത് ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.വെകിട്ട് എട്ടു മണിയോടെയാണ് ഞങ്ങളെത്തിയത്.ഉടനെ അഞ്ചുപേര്‍ക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതിന് അവര്‍ ഭര്‍ത്താവിനു ഫോണ്‍ ചെയ്തു.ഞങ്ങള്‍ക്കൊപ്പമുള്ള മീരയുടെ ആത്മസുഹൃത്താണ് മിനി.മിനിയുടെ ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയാണ് മിനി.അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഭര്‍ത്താവിന്റെ ആദ്യഭാര്യയില്‍ നിന്നും തന്റെ ഭര്‍ത്താവ് അനുഭവിച്ച അവഗണന പലപ്പോഴായി പല ഉദാഹരണങ്ങളിലൂടെ മിനി സൂചിപ്പിച്ചു.'ഒരിക്കലും ആ സ്ത്രീ ജബ്ബാര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ചായ പോലും ഉണ്ടാക്കി കൊടുക്കില്ലാത്രെ.കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ജബ്ബാര്‍ ഒരുപാട് സഹിച്ചിട്ടുണ്ട്........'.പിറ്റേന്ന് രാവിലെ ഒന്‍പതു മണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നുമിറങ്ങി .പ്രഭാത ഭക്ഷണം വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വെള്ളപ്പവും ചെറുപയറു കറിയും. ഞങ്ങള്‍ ചെലവിട്ട അത്രയും സമയം ആ വീട്ടില്‍ ഒരു സ്റ്റൗ പോലും ആരും കത്തിച്ചിരുന്നില്ല.വലിയൊരു മണ്‍ കൂജയില്‍ കുടിക്കാനുള്ള വെള്ളവും ഒരു മണ്ണിന്റെ കപ്പും ഡയനിംഗ് ഹാളില്‍ തന്നെയുണ്ടായിരുന്നു. താനെന്ന സ്ത്രീക്ക് ചെയ്യനാകാത്തതും പ്രവര്‍ത്തിക്കാനാകാത്തതും മറ്റൊരു സ്ത്രീ ചെയ്യണം എന്നാഗ്രഹിക്കുന്ന മിനിയുടെ സംഭാഷണവും പെരുമാറ്റവും എനിക്ക് വിചിത്രമായി തോന്നി.

Wednesday, February 1, 2012

ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം

ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റെിനു സമീപമള്ള പോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെകാത്ത് ഒഴിഞ്ഞ ഒരു കോണില്‍ ഒരു കാല്‍ പുറകോട്ടു മടക്കി മതിലില്‍ ചാരി കൈയ്യിലെ ജീരകം കൊറിക്കുന്നതിനിടെ തെല്ലകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നില്ക്കുന്ന ചെറുപ്പക്കാരന്റെ ഫോണ്‍ സംഭാഷണം എന്നില്‍ വല്ലാത്ത അറപ്പുണ്ടാക്കി.ഞാന്‍ കേട്ട ചെറു ഭാഷണം ഇത്രമാത്രം
'എന്നാടാ ഒരുത്ത്യേ ഒള്ളോ..... അതെങ്ങനാടാ ശരിയാകുന്നേ... ഞങ്ങള് രണ്ടു പേരില്ലേ....ആ... എന്തേലുമാട്ടേ. ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം കേറടാ....'
ഇത്രയും പറഞ്ഞ് രണ്ടുപേരും കൂടി ആ കാറില്‍ കയറി എങ്ങോട്ടോ പോയി.