Wednesday, July 1, 2009

എന്റെ വിധി

എന്റെ വിധി

അപേക്ഷാ ഫോറങ്ങളിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്‌ത്‌ 1999 ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ഞാന്‍ ഫയല്‍ ചെയ്‌ത writt op യില്‍ (2001 വര്‍ഷം) തികച്ചും അനുകൂലമായ വിധി നേടാനെനിക്കായി. ആ വിധി impliment ചെയ്യുന്നതിനായി അന്നു മുതല്‍ തന്നെ ഞാന്‍ കഠിനമായി പശ്രമിക്കുകയും ചെയ്‌തു പോരുന്നു.തുടര്‍ച്ചയായുള്ള എന്റെ പരിശ്രമത്തിന്റെ ഫലമായി സ്‌ക്കൂള്‍ അറ്റന്റെന്‍സ്‌ ബുക്കിലും psc അപേക്ഷാ ഫോറങ്ങളിലും റവന്യൂ വകുപ്പിറക്കിയ പട്ടയത്തിന്റെ ഫോമിലും (ഫോറം 6) മാറ്റം വരുത്തുന്നതിലും, തുടര്‍ച്ചയായുള്ള ഇടപെടല്‍ നിമിത്തം സര്‍ക്കാര്‍ മേല്‍ വിധി നടപ്പില്‍ വരുത്തുന്നതിന്‌ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‌കുന്ന GO ഇറക്കുകയും ചെയ്‌തു.എന്നിട്ടും ഈ വിധി പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിനു കഴിഞ്ഞിട്ടില്ല.ഈ വിധി ഫലത്തിലെത്തിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.കോടതി വിധിയും, ഗവ: ഓര്‍ഡറും നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു.(കംമ്പ്യൂട്ടര്‍ expert അല്ലാത്തതിന്റെ പോരായ്‌മകള്‍ ക്ഷമിക്കുമല്ലോ....... )

B.N SRIKRISHNA, & RAMACHANDRAN

-------------------------------------------------------------

(O.P.No.28856 of 1999,I)

----------------------------------------------------------------------------

Dated this the 27th day of september, 2001

JUDGEMENT

Sri Krishna,C.J

-------------------

Though a large number of sweeping prayers are made ,some of which required changing of the social mindest.It is not possible for this court to entertain the prayers .The only legitimate prayer which appeals to us is that THE FORMS RINTED BY THE GOVERMENT SHOULD BE GENDER NEUTRAL SHOULD PROVIDE ALTERNATIVE OF BOTH GENDERS,unlike the one shownas ext-P1(2).We direct that respondence 1 and 2 should amend the concerned forms suitably when reprinting them, so that the grevance of this nature of gender discrimination does not arise in future.

With this direction we close this Original petition

sd

(B.N.SRIKRISHNA)

(Chief Justice)

sd

(RAMACHANDRAN)

Judge

കേരള സര്‍ക്കാര്‍

‍പൊതുഭരണ(ഏകോപന)വകുപ്പ്‌

സര്‍ക്കുലര്‍നമ്പര്‍ 15800/സി.ഡി.എന്‍4/2004/പൊ.ഭ.വ തിരുവനന്തപുരം 2004 ഏപ്രില്‍ 27.

വിഷയം- സര്‍ക്കാര്‍ ഫോറങ്ങള്‍ ലിംഗഭേദം പ്രതിഫലിപ്പിക്കാതെ അച്ചടിക്കുന്നത്‌ സംബന്ധിച്ച്‌

സൂചന- 28856/99-നമ്പര്‍ ഒ.പി യിലെ ബഹു ഹൈക്കോടതിയുടെ 27-09-2001 ലെ വിധിന്യായം

പൊതു ആവശ്യങ്ങള്‍ക്കായി നിലവിലുള്ള പല സര്‍ക്കാര്‍ ഫോറങ്ങളിലും കൈവശ ഭൂമി,വീട്‌,കുടുംബം ഇത്യാതി രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ ,കൈവശക്കാരന്‍ / കുടുംബ നാഥന്‍ എന്നിങ്ങനെ പുരുഷനെ മാത്രമാണ്‌ സൂചിപ്പിക്കുന്നത്‌.സര്‍ക്കാരിന്റെ ഫോറങ്ങള്‍ സ്‌ത്രീ പുരുഷഭേദമില്ലാത്തതാകണമെന്നും , അതിനാല്‍ ഫോറങ്ങള്‍ പുതുതായി അച്ചടിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളേയും തുല്യമായി സൂചിപ്പിക്കുന്ന തരത്തില്‍ ആവശ്യമായ ഭേദഗതി വരുത്തേണ്ടതാണെന്നും സൂചനയിലെ വിധിന്യായത്തില്‍ , ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.എന്നാല്‍ പ്രസ്‌തുത വിധിക്കു ശേഷം അച്ചടിച്ചിട്ടുള്ള ഫോറങ്ങളിലും ,മേല്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി.ഇത്‌ കോടതി വിധിയുടെ ലംഘനവും ഗുരുതരമായ വീഴ്‌ചയുമായി സര്‍ക്കാര്‍ കാണുന്നു.ഈ സാഹചര്യത്തില്‍ ഇത്തരം ഫോറങ്ങള്‍ പുതിയതായി അച്ചടിക്കുമ്പോള്‍ , സ്‌ത്രീ പുരുഷ പക്ഷഭേദമില്ലാത്ത രീതിയില്‍ രണ്ട്‌ വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു വരുത്തേണ്ടതാണെന്ന്‌ ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു.ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌.

10 comments:

Rajeeve Chelanat said...

എളുപ്പത്തിലൊന്നും എന്തായാലും കാര്യങ്ങള്‍ മാറാന്‍ പോകുന്നില്ല വിനയാ.

അതിനുതക്കവണ്ണമുള്ള ‘പുരുഷധാര്‍ഷ്ട്യം‘ ഇപ്പോഴും നമ്മുടെ ഉദ്യോഗസ്ഥവൃന്ദം മനസ്സിലും പ്രവൃത്തിയിലും സൂക്ഷിക്കുന്നുണ്ട്.

അഭിവാദ്യങ്ങളോടെ

ഡാലി said...

"ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌."

ഈ മാതൃക ഒന്നു പോസ്റ്റ് ചെയ്യാമോ? ഈ കോളം ഇപ്പോഴും പുതുക്കാത്ത സര്‍ക്കാര്‍ ഫോമുകള്‍ കണ്ടാല്‍ അതു തിരുത്തി പുതിയത് ചേര്‍ത്ത് എഴുതാമല്ലോ (എഴുതി നോക്കമല്ലോ.)

ദേവന്‍ said...

സംഗതി ഏഴെട്ടു കൊല്ലം മുന്നേ ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു വിനയ (ഇപ്പോള്‍ ഗൂഗിളിനോട് ചോദിച്ചപ്പോള്‍ വേറൊരു പത്രത്തിന്റെ ആര്‍ക്കൈവില്‍ കണ്ടത്. http://timesofindia.indiatimes.com/articleshow/450812221.cms )

നിയമം പ്രാകീറ്റ്സ് ചെയ്യുന്ന ബ്ലോഗര്‍മാര്‍ ആരെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു.


നമ്മുടെയൊക്കെ മനസ്സ് അത്രയൊന്നും വളര്‍ന്നില്ലെന്നാണ്‌ തോന്നുന്നത്- സ്ത്രീ വീട്ടമ്മയും പുരുഷന്‍ ഗൃഹനാഥനും ഫോറത്തില്‍ മാത്രമല്ല, സങ്കല്പ്പത്തിലും തുടരുന്നു.

ഈയിടെ ഞാന്‍ കൊച്ചിയില്‍ വന്നപ്പോള്‍ മകന്‌ കളിക്കാന്‍ ഒരു പാവക്കുട്ടിയെ എടുത്തപ്പോള്‍ കടക്കാരന്‍ "ഓ ഇത് പെണ്‍ കുട്ടി ആയിരുന്നോ, ഞാന്‍ മോനാണെന്നു വിചാരിച്ചു" എന്ന് അഭിപ്രായം പാസ്സാക്കി.

ആണ്‍ കുട്ടി തന്നെയാണെന്നു പറഞ്ഞപ്പോള്‍ "ആണ്‍ കുട്ടികള്‍ക്ക് പാവക്കുട്ടിയെ വാങ്ങിക്കൊടുക്കാറില്ല ആരും" എന്ന് ഉപദേശിച്ചു. അപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഇവിടെ എന്താണുള്ളതെന്ന് ഞാന്‍ തമാശയ്ക്ക് തിരക്കി. സെയില്‍സ്മാന്‍ കുറേ തോക്കും കുന്തവും വാളുമൊക്കെ കാണിച്ചു.
ആയുധങ്ങള്‍ കളിക്കോപ്പായി കുട്ടിക്കു കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കാറും ട്രക്കുമൊക്കെ ഉണ്ടത്രേ.

എന്റെ മകനെങ്ങാനും പാവയ്ക്ക് പാല്‍ കൊടുത്തും ഉടുപ്പു മാറിയും "പെണ്ണിഷ്"ആയിപ്പോയാലോ!

VINAYA N.A said...

തീര്‍ച്ചയായും മാതൃക ഉടന്‍ അയക്കാം. എനിക്ക്‌ എന്തു ചെയ്യണമെന്നറിയുന്നില്ല. ഏറെ കഷ്ടപ്പെട്ട്‌ സമ്പാദിച്ചെടുത്ത ലോകത്തില്‍ തന്നെ പ്രസക്തമായ /ലോകം തന്നെ ചര്‍ച്ച ചെയ്യേണ്ട ഈ വിധി വെറും കടലാസുപുലിയായി മാറുന്നത്‌ കണ്ടിരിക്കാനാവാത്തതു കൊണ്ട്‌, എന്നാലാവും വിധം പ്രതികരിക്കുന്നു.അത്ര തന്നെ.

അനില്‍@ബ്ലോഗ് // anil said...

പ്രതികരണങ്ങള്‍ വരട്ടെ.
കോടതി അലക്ഷ്യത്തിന് ഒരു കേസുകൂടി ഫയല്‍ ചെയ്യുകയേ നിവര്‍ത്തിയുള്ളൂ എന്നാണ് എനിക്കും തോന്നുന്നത്.
:)

VINAYA N.A said...

ശരിയാണനീ ഞാനല്ലാത്ത ഒരാള്‍ / ഒന്നിലധികം ആളുകള്‍ അതു ചെയ്‌തിരുന്നെങ്കില്‍

Anonymous said...

സര്‍ക്കുലറും ജി.ഓയും ഒന്നാണോ?

Abhilash said...

നന്നായി

ടോട്ടോചാന്‍ said...

താങ്കളുടെ ഒരു അഭിമുഖം പണ്ട് കൊച്ചി എഫ്.എം ല്‍ കേട്ടപ്പോഴാണ് താങ്കളെക്കുറിച്ച് ആദ്യമായി അറിയുന്നത്. അന്നേ മനസ്സിലുള്ള കാര്യമാണ് ഈ വിവേചനം.
മാറേണ്ടതുണ്ട് ഇതെല്ലാം. ഒരു മാറ്റത്തിനായി ശ്രമിക്കുന്ന ആരേയും എതിര്‍ക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. പക്ഷേ പിന്നീട് ആ മാറ്റമാണ് ശരി എന്ന് തിരിച്ചറിയുകയും ചെയ്യും.
ജനനം മുതല്‍ തുടങ്ങുന്ന വിവേചനം പലപ്പോഴും പരോക്ഷമായതാണ് കൂടുതല്‍ അപകടകരം. ഇത്തരം പരോക്ഷവിവേചനം മനസ്സില്‍ അറിയാതെ കയറിക്കൂടുകയും ചെയ്യും. അത് കണ്ടെത്തുന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്.
അത്തരം മാറ്റങ്ങള്‍ക്കായുള്ള നിരന്തര പോരാട്ടത്തിന് ഭാവുകങ്ങള്‍...

VINAYA N.A said...

ടോട്ടോചാന്‍ താങ്കള്‍ക്കു നന്ദി.പ്രതികരിച്ച എല്ലാവര്‍ക്കും